Connect with us

National

ബി ജെ പി ബംഗാളിനെ ഭരിക്കില്ല: മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത| കേന്ദ്രസര്‍ക്കാറിനെയും ബി ജെ പിയെയും കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് ഇപ്പോള്‍ ഭയത്തിന്റെ രാജാധിപത്യമാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ വാഴ്ച കാരണം ജനങ്ങള്‍ സംസാരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിര്‍ച്വല്‍ റാലിയില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.

ബംഗാള്‍ ഭരിക്കാന്‍ ബി ജെ പിയെ അനുവദിക്കില്ലെന്ന് പറഞ്ഞ അവര്‍ ബി ജെ പി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും വിശേഷിപ്പിച്ചു. കേന്ദ്രം തങ്ങളെ അവഗണിച്ചു. ബംഗാള്‍ ജനങ്ങള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കും. പുറത്ത് നിന്നുള്ളവര്‍ ഒരിക്കലും ഇവിടെ വിജയിക്കില്ല. രാഷട്രീയ പരിചയമില്ലാത്ത ചിലരുണ്ട്. അവര്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത പറഞ്ഞു.

എല്ലാ ദിവസവും ബംഗാളില്‍ ആക്രമണം നടക്കകുയാണെന്ന് പറഞ്ഞ് കേന്ദ്രം സംസ്ഥാനത്തിനെതിരേ ഗൂഡാലോചന നടത്തുന്നു. പശ്ചിമബംഗാളില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി സംസ്ഥാന ഏജന്‍സികളെ കൂട്ടുപിടിക്കുന്നുവെന്നും മമത ആരോപിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. മധ്യപ്രദേശില്‍ അവര്‍ വിജയം കണ്ടെത്തിയെന്നും മമത പറഞ്ഞു.

Latest