Connect with us

National

സാമ്പത്തിക തർക്കം; യുവാവിന്റെ ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ തളിച്ച് തൊഴിലുടമ

Published

|

Last Updated

പുണെ| മഹാരാഷ്ട്രയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് സ്വകാര്യ കമ്പനിയിലെ 30കാരനായ മാനേജരെ തൊഴിലുടമയും സഹായികളും ചേർന്ന് മർദിക്കുകയും ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ ഒഴിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കൊത്രുദിലായിൽ ജൂൺ 13,14 തീയതികളിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തത് ഈ മാസം രണ്ടിനാണ്. ഔദ്യോഗികാവശ്യത്തിന് യുവാവ് കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ പോയിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയും കമ്പനി നൽകിയ പണം മുഴുവൻ ചെലവഴിക്കുകയും ചെയ്തു.

മെയ് ഏഴിന് പുണെയിൽ തിരിച്ചെത്തിയ ശേഷം തൊഴിലുടമ ഒരു ഹോട്ടലിൽ 17 ദിവസം ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചു. എന്നാൽ ബില്ലടക്കാൻ പണമില്ലാത്തതിനാൽ യുവാവിന് തന്റെ ഫോണും ഡെബിറ്റ് കാർഡും ഹോട്ടലിൽ പണയം വെക്കേണ്ടി വന്നു.

ജൂൺ 13ന് കമ്പനി ഉടമയും സഹായികളും ചെലവഴിച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ കാറിൽ ഓഫീസിലെത്തിച്ചു. തൊഴിലുടമയും മറ്റ് രണ്ട് പേരും ചേർന്ന് യുവാവിനെ മർദിക്കുകയും സ്വകാര്യഭാഗത്ത് സാനിറ്റൈസർ തളിക്കുകയുമായിരുന്നു. ജീവനക്കാരൻ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പോലീസ് പറഞ്ഞു.

Latest