Connect with us

Uae

ഐ സി എഫിന്റെ കാരുണ്യച്ചിറകില്‍ സാന്ത്വന തീരമണഞ്ഞ് 346 പേര്‍

Published

|

Last Updated

ദുബൈ | നന്മയുടെ ആകാശത്ത് സ്‌നേഹദൂതുമായി വീണ്ടും ഐ സി എഫിന്റെ ചിറകടി. നാടണയാനുള്ള മോഹവുമായി നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പ്രവാസ ഭൂമിയില്‍ കാത്തിരുന്ന 346 പേര്‍ക്കാണ് തിങ്കളാഴ്ച ഐ സി എഫിന്റെ തണലില്‍ ആഗ്രഹ സാഫല്യമായത്.ദുരിതഘട്ടത്തില്‍ കരുതലേകിയ ഐ സി എഫിനെ മാറോടണച്ച് സ്‌നേഹ ഭൂവില്‍ അവര്‍ കേരളത്തിന്റെ സാന്ത്വനഭൂമിയില്‍ പറന്നിറങ്ങി.

ഐ സി എഫ് ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് യു എ ഇയില്‍ നിന്നുള്ള പ്രവാസികള്‍ കരിപ്പൂരിലിറങ്ങിയത്. ഉച്ചക്ക് 2.30 നും രാത്രി 11.30 നുമായിരുന്നു വിമാനങ്ങള്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലിറങ്ങിയത്. 72 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടും.
വിസിറ്റ് വിസയിലെത്തി നാട്ടിലെത്താനാകാതെ വിഷമിക്കുന്ന 72 പേര്‍ക്കും ഈ വിമാനങ്ങളിലൂടെ ഐ സി എഫിന്റെ സാന്ത്വന സ്പര്‍ശം ലഭിച്ചു. മെഡിക്കല്‍ ആവശ്യമുള്ളവര്‍ 47 ജോലി നഷ്ടപ്പെട്ട 60 പേരും സംഘത്തിലുണ്ടായിരുന്നു. വിവിധ ഐ സി എഫ് ഘടകങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇതിനകം മുപ്പതോളം പേര്‍ക്ക് സൗജന്യ യാത്രയും നിരവധി പേര്‍ക്ക് നിരക്കിളവില്‍ യാത്രാ അവസരവും നല്‍കുകയുണ്ടായി.
കൊവിഡിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുകയാണ് ഐ സി എഫിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍. വരു ദിവസങ്ങളിലും യു എ ഇ യില്‍ നിന്നും നിരവധി സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

ദുബൈയിലെയും ഷാര്‍ജയിലെയും എയര്‍പോര്‍ട്ടുകളില്‍ യാത്രികര്‍ക്ക് ആവശ്യമായ സഹായവുമായി ഐ സി എഫ് ഭാരവാഹികളായ ശരീഫ് കാരശ്ശേരി, കരീം തളങ്കര, ശമീര്‍ അവേലം, അബ്ദുല്‍ ഹകീം എ കെ, അശ് റഫ് പാലക്കോട്, എഞ്ചിനീയര്‍ നജീം തിരുവനന്തപുരം, ശംസുദ്ദീന്‍ പയ്യോളി, സലീം വളപട്ടണം, നസീര്‍ ചൊക്ലി, മൂസ കിണാശ്ശേരി, ഹുസയിന്‍ പയ്യോളി, അശ് റഫ് കക്കോവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐ സി എഫ് വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തന സജ്ജമായി രംഗത്തുണ്ടായിരുന്നു.

---- facebook comment plugin here -----

Latest