Connect with us

Covid19

മധ്യപ്രദേശില്‍ 25 ബി എസ് പി നേതാക്കള്‍ കോണ്‍ഗ്രസില്‍

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ 25 ബി എസ് പി നേതാക്കളും ഇവര്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരും ബി എസ് പിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബി ജെ പി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി എസ് പിയില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള പുതിയ വര്‍ത്തകള്‍.

ഗ്വാളിയാര്‍, ചമ്പല്‍ മേഖലകളിലെ ബി എസ് പി പ്രര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കരേര നിയമസഭാ മണ്ഡലത്തിലെ പ്രധാന നേതാവായ പ്രാഗി ലാലിന്റെ നേതൃത്വത്തില്‍ 300 ഓളം പ്രവര്‍ത്തകരാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങി.
ദാബ്ര മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 100 ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ദാബ്ര അടക്കമുള്ള സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം.

ദാബ്രയിലെ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേഷ് കതിക്, മുന്‍ കരേര ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപക് അഹിര്‍വാര്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണ്‍ പി എസ് മന്ദ്‌ലോയി എന്നിവരും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കള്‍ ബി ജെ പിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഭരണം കോണടഗ്രസിന് നഷ്ടമായത്. ഇവര്‍ രാജിവെച്ച മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

 

Latest