Connect with us

Covid19

സ്വകാര്യ വത്ക്കരണം വേഗത്തിലാക്കും; പൊതു മേഖലയില്‍ പരമാവധി നാല് സ്ഥാപനങ്ങള്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | സ്വകാര്യ വത്ക്കരണം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനം. എല്ലാ മേഖലകളും സ്വകാര്യ മേഖലക്കു തുറന്നുകൊടുക്കുന്നതിനു പുറമെ, തന്ത്രപ്രധാന മേഖലകളില്‍ കൂടി സ്വകാര്യ പങ്കാളിത്തം അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി പൊതു മേഖലാ സ്ഥാപനങ്ങളുടെ നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിധ്യം ആവശ്യമുള്ള തന്ത്രപ്രധാന മേഖലകള്‍ ഏതൊക്കെയാണെന്ന് വിജ്ഞാപനം ചെയ്യും. തന്ത്രപ്രധാന മേഖലകളില്‍ ഏറ്റവും കുറഞ്ഞത് ഒരു പൊതുമേഖലാ സ്ഥാപനം നിലനിര്‍ത്തണമെന്നതാണ് തീരുമാനം.

ചെലവ് ചുരുക്കലിന്റെ ഭാഗമായി പരമാവധി നാല് സ്ഥാപനങ്ങള്‍ മാത്രമേ പൊതു മേഖലയില്‍ ഉണ്ടാവുകയുള്ളൂ. മറ്റുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുകയോ ലയിപ്പിക്കുകയോ ചെയ്യും.