Kozhikode
കൊറോണകാലത്തെ മുസ്‌ലിം ജീവിതം: കാന്തപുരത്തിന്റെ അഭിമുഖം ദേശീയ- അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു
കോഴിക്കോട് | കൊറോണ കാലത്തെ രാജ്യത്തെ മുസ്‌ലിംകളുടെ ജീവിതത്തെ വിശകലനം ചെയ്‌തു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി ദേശീയ വാർത്താ ഏജൻസിയായ ഐ എ എൻ സി നടത്തിയ അഭിമുഖം ദേശീയ- അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കൊറോണ വന്നതിനു ശേഷമുള്ള മുസ്‌ലിംകളുടെ ജീവിതം, മഹാമാരിയെ കുറിച്ചുള്ള ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ, ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിതം, സി എ എ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചത് എന്ത് കൊണ്ടാണ്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യകത്മാക്കിയ കാര്യങ്ങൾ തുടങ്ങിയ അഭിമുഖത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ ഇരുപതു മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അഭിമുഖം പ്രസിദ്ധീകരിച്ചു. യു കെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഏഷ്യൻ ലൈറ്റിന്റെ എഡിറ്റോറിയൽ പേജിൽ രണ്ടു കോളങ്ങളിലായി അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.