Connect with us

National

നിര്‍ഭയ കേസ്: വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ക്ക് ഹരജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി  |വധശിക്ഷ ജീവപര്യന്തമാക്കി കുറ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് പുതിയ ഹര്‍ജി സമര്‍പ്പിച്ചു.അഭിഭാഷകന്‍ എ പി സിങ്വഴിയാണ് വിനയ് ഹര്‍ജിനല്‍കിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വിധിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷക്ക് താന്‍ അര്‍ഹനല്ലെന്നും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നുമാണ് വിനയ് ശര്‍മ പറയുന്നത്.

സ്വയംമാറാനുള്ള ശ്രമങ്ങള്‍, പ്രായക്കുറവ്, മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത്, വധശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്നാണ് ഹരജിയില്‍ പറയുന്നത്.
നിര്‍ഭയ കേസിലെ നാലുപ്രതികളെയും 20 നു രാവിലെ 5.30 ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് അഞ്ചിന് മരണവാറന്റ് പുറപ്പെടുവിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പുതിയ മരണവാറന്റ് ഇറക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരും ജയിലധികൃതരും നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. പ്രതികളുടെ വധശിക്ഷ മുമ്പ് മൂന്നുതവണ മാറ്റിവെച്ചിരുന്നു.

മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി മാര്‍ച്ച് നാലിന് രാഷ്ട്രപതി തള്ളിയിരുന്നു.