Connect with us

National

'എല്ലാറ്റിനും ഉത്തരവാദി അയാൾ'

Published

|

Last Updated

രാഹുൽ സോളങ്കിയുടെ മാതാവ്

ന്യൂഡൽഹി| ബി ജെ പി നേതാവ് കപിൽ മിശ്രയാണ് എല്ലാറ്റിനും ഉത്തരവാദിയെന്ന് സംഘർഷത്തിനിടെ മരിച്ച രാഹുൽ സോളങ്കിയുടെ കുടുംബം. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളും മിശ്രയാണ് അനിഷ്ടസംഭവങ്ങൾക്ക് കാരണക്കാരനെന്നും ശക്തമായ ശിക്ഷ നൽകണമെന്നും പറയുന്നു. ഗുരു തേജ് ബഹദൂർ ആശുപത്രിയുടെ മോർച്ചറിക്ക് മുമ്പിൽ വെച്ചാണ് രാഹുൽ സോളങ്കിയുടെ പിതാവ് ഹരി സിംഗ് സോളങ്കി, മിശ്രയെ ശിക്ഷിക്കണമെന്ന് പറഞ്ഞത്. കടയിൽ പോകാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് 26കാരനായ രാഹുൽ സോളങ്കിക്ക് വെടിയേറ്റത്. കപിൽ മിശ്രയെ തളച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെടുന്നത് തുടരുമെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഹരി സിംഗ് പറഞ്ഞു. രാഹുൽ സോളങ്കിയുടെ സഹോദരി മുംബൈ വിമാനത്താവളത്തിൽ എ എസ് ഐയാണ്. ഏപ്രിലിൽ വിവാഹം നിശ്ചയിച്ചതായിരുന്നു.
ന്യൂ മുസ്തഫബാദിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ശാഹിദ് ഖാനും കൊല്ലപ്പെട്ടവരിൽ പെടുന്നു. ബുലന്ദ്ശഹർ സ്വദേശിയായ ശാഹിദിന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസമായിട്ടേയുള്ളൂ. ആറ് വർഷമായി ഡൽഹിയിലെത്തിയിട്ട്. ഇതുവരെ ഇത്തരം അക്രമങ്ങൾ കണ്ടിട്ടില്ല. എല്ലാം കപിൽ മിശ്ര കാരണമാണെന്നും ശാഹിദിന്റെ സഹോദരൻ ഇംറാൻ പറഞ്ഞു.

Latest