Connect with us

National

മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ പിതാവിനെ യു പിയില്‍ വെടിവെച്ച് കൊന്നു

Published

|

Last Updated

ലക്നൗ |  ഉത്തര്‍പ്രദേശില്‍ മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയതിന് വധഭീഷണിയുണ്ടായിരുന്ന പിതാവ് വെടിയേറ്റ് മരിച്ചു. വീടിന് സമീപത്തുവെച്ചാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
ലൈംഗികാതിക്രമണം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ചനെ പല തവണ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. ഇത് സംബന്ധിച്ച് ആഗ്ര പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഗ്ര പോലീസില്‍ നിന്നും മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഫിറോസാബാദ് സ്വദേശിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ പിതാവ് ഉറച്ച് നിന്നതോടെ പ്രതികളുടെ പക വര്‍ധിക്കുകയും ഇത് കൊലയിലെത്തിക്കുകയുമായിരുന്നു. വെടിവെച്ചയാള്‍ അടക്കമുള്ള മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.