Kerala
കൊറോണ: സംസ്ഥാന ദുരന്തം; കൂടുതൽ ജാഗ്രതയോടെ കേരളം
തിരുവനന്തപുരം | കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായി. ഇവര്‍ക്കൊപ്പം ചൈനയില്‍ നിന്നു വന്ന 79 പേര്‍ക്കു കൂടി രോഗം ഉണ്ടായേക്കാം. 2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരും. 14 ജില്ലകളിലും ജാഗ്രതാ സമിതി രൂപീകരിച്ചു. വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ പേടിപ്പിക്കാനല്ല, കരുതലാണെന്നും മന്ത്രി പറഞ്ഞു.
വുഹാനില്‍നിന്നു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്കുകൂടി തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.