Connect with us

National

മഹാത്മാ ഗാന്ധിയെ ആക്രമിച്ച് ഹെഡ്‌ഗെ; സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് പിന്തുണയോടെയുള്ള നാടകം

Published

|

Last Updated

ബെംഗളൂരു | സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും നിലവില്‍ ലോക്‌സഭാംഗമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ . ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്നും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹെഗ്‌ഡെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഒരു നേതാക്കളും പൊലീസിന്റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പൂര്‍ണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാര്‍ പറഞ്ഞത്. ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടി നേതാക്കള്‍ അരങ്ങേറിയ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്നും പറഞ്ഞ അനന്ത്കുമാര്‍ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു.

ഈ കോണ്‍ഗ്രസുകാര്‍ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാര്‍ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഡ്‌ഗെ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഹെഡ്‌ഗെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമശ്രദ്ധ നേടുവാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. ഇപ്പോള്‍ അയാള്‍ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗയെ ഭ്രാന്താലയത്തിലേക്ക് അയക്കണമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പയുടെ പ്രതികരണം.

201419 കാലയളവില്‍ മോദി മന്ത്രിസഭയില്‍ നൈപുണ്യ വികസന മന്ത്രിയായിരുന്ന ഹെഡ്‌ഗെ നേരത്തെയും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഗാന്ധിജി മുസ്ലീം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകനായി ജനിക്കുകയും ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും ചെയ്തയാളാണെന്നും ഹെഡ്‌ഗെ മുമ്പ് പറഞ്ഞിട്ടുണ്ട്.

Latest