Connect with us

Kerala

വെള്ളാപ്പള്ളിയും കുടുംബവും ഈഴവ സമുദായത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള: സുഭാഷ് വാസു

Published

|

Last Updated

ആലപ്പുഴ | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനും കടുംബവും. വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മുമായി ഒത്തുകളിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ, അരൂര്‍ സീറ്റുകല്‍ ബിജെപിക്ക് വിട്ട് നല്‍കിയതെന്നും സുഭാഷ് വാസു ആരോപിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. എസ് എന്‍ ഡി പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍ ഡി എക്ക് ഒപ്പം നില്‍ക്കുന്നത്. തുഷാറിന് 500 കോടിയുടെ സമ്പത്താണ് ഇപ്പോഴുള്ളത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും മറ്റ് കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16ന് തിരുവനന്തപുരത്ത് ടി പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.

തുഷാര്‍ വെള്ളാപ്പള്ളി പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ്. പത്രസമ്മേളനം നടത്തുമ്പോള്‍ മാത്രമാണ് തുഷാര്‍ പ്രസിഡന്റ് ആകുന്നതെന്നും ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാര്‍ പാര്‍ട്ടി പ്രസിഡന്റായി അഭിനയിക്കുകയാണ്. ദുബൈയില്‍ തുഷാറിന്റെ ബിസിനസിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ 3.60 ലക്ഷം ദിര്‍ഹം തനിക്ക് നല്‍കാനുണ്ട്. ഈ പണം ഇതുവരേയും തുഷാര്‍ തന്നില്ലെന്നുമാത്രമല്ല, വധഭീഷണി മുഴക്കുകയാണ്.

വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായി സുഭാഷ് വാസു തുറന്ന പോരിനിറങ്ങിയിരിക്കുന്നത്

---- facebook comment plugin here -----

Latest