National
പൗരത്വ നിയമത്തിനെതിരായ പരസ്യങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് ഹൈക്കോടതി
ന്യൂഡല്‍ഹി | ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഗവണ്‍മെന്റ് നല്‍കുന്ന എല്ലാ പരസ്യങ്ങളും നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. അടുത്ത ഉത്തരവ് വരെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 9 ന് വീണ്ടും കോടതി വാദം കേള്‍ക്കും.
എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു. പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ജഡ്ദീപ് ധങ്കര്‍ മമതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മമത അംഗീകരിച്ചിരുന്നില്ല. ഇത്തരം പരസ്യങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും പൊതു ഫണ്ടുകളുടെ ക്രിമിനല്‍ ഉപയോഗമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഇതേതുടർന്ന് ഒരു കൂട്ടം അഭിഭാഷകർ ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. പാർലിമെൻറ് പാസ്സാക്കിയ നിയമം നടപ്പിലാക്കിെല്ലന്ന് സംസ്ഥാന സർക്കാർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി.