Connect with us

International

പൗരത്വ ബില്ലില്‍ പ്രക്ഷോഭം കനക്കുന്നു; ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യത്താകമാനം പ്രക്ഷോഭം കനക്കവെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയായിരുന്നു ആബെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്.

ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം തന്നെ റദ്ദാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജപ്പാന്‍ വാര്‍ത്താ ഏജന്‍സി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.

പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമിനെ സംഘര്‍ഷഭൂമിയാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. പ്രക്ഷോഭകാരികളെ നേരിടാന്‍ 2000ത്തോളം കേന്ദ്ര സേനയെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. നേരത്തെ മോദി-ആബെ കൂടിക്കാഴ്ച നടക്കേണ്ട വേദിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കിയിരുന്നു