Connect with us

Kerala

അങ്കമാലിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം

Published

|

Last Updated

കൊച്ചി: അങ്കമാലിയി ദേശീയപതായില്‍ ബേങ്ക് ജംഗ്ഷന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഔസേഫിന്റെ മകന്‍ ജോസഫ് (58), ഓട്ടോ യാത്രക്കാരികളായ മമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 7.15ഓടെയാണ് അപകടം. സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സപ്പെട്ടു.

സി സി ടിവി വീഡിയോ: