Connect with us

Kerala

തിരൂര്‍ താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ വധം: മൂന്നു പേര്‍ പിടിയില്‍

Published

|

Last Updated

തിരൂര്‍: താനൂരിലെ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. യൂത്ത് ലീഗ് അഞ്ചുടി ഘടകം മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീക്കിനെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, രണ്ടാം പ്രതി മഷ്ഹൂദ്, മൂന്നാം പ്രതി ത്വാഹ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വീടിന് സമീപത്തെ പള്ളിയിലേക്കു പോവുകയായിരുന്ന ഇസ്ഹാഖിനെതിരെ ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്ന സമയത്താണ് ഇസ്ഹാഖിനെ വെട്ടിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇസ്ഹാഖിന് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമാപന ദിവസം ഇസ്ഹാഖിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. സി പി എം ആണ് ആക്രമണത്തിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Latest