Connect with us

Kerala

പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകം: പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Published

|

Last Updated

കയ്പ്പമംഗലം: തൃശൂരില്‍ കയ്പ്പമംഗലത്തെ വഴിയമ്പലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാവിലെ എട്ടോടെയാണ് പ്രതികളായ സ്റ്റിയോ (20), അന്‍സാര്‍ (21), അനസ് (20) എന്നിവരെ ഡി വൈ എസ് പി. ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലത്തു കൊണ്ടുവന്നത്.

കാറിനു പിന്നില്‍ ബൈക്ക് കൊണ്ടിടിച്ച ശേഷം മനോഹരനെ കാറില്‍ കയറ്റിക്കൊണ്ടുപോയ കയ്പ്പമംഗലം പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്താണ് പ്രതികളെ ആദ്യം കൊണ്ടുവന്നത്. പിന്നീട് ബൈക്ക് ഉപേക്ഷിച്ച മതില്‍ മൂലയില്‍ എത്തിച്ചു. പനമ്പിക്കുന്നത് രോഷാകുലരായ ജനക്കൂട്ടം ബഹളം വച്ചതിനെ തുടര്‍ന്ന് പ്രതികളെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മതില്‍ മൂലയില്‍ പ്രതികളെ പുറത്തിറക്കി തെളിവെടുക്കാന്‍ കഴിഞ്ഞു. പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.