Connect with us

Kerala

ജോളിയുടെ വ്യാജ ഒസ്യത്ത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കാണാതായി; തഹസില്‍ദാര്‍ ജയശ്രീ സംശയമുനയില്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല. ഇത് അപ്രത്യക്ഷമായതിന് പിന്നില്‍ ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന ജയശ്രീയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. വസ്തുവിന്റെ നികുതിയടച്ച് രശീതി നല്‍കിയതടക്കം പല തട്ടിപ്പുകള്‍ക്കും കൂട്ടു നിന്നത് ജയശ്രീയാണ് എന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജയശ്രീയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാലുശ്ശേരിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കുകയായിരുന്നു.

അതേസമയം, ഇത് പൊലീസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് ജയശ്രീയ്ക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ തഹസില്‍ദാര്‍ ആയി ജോലി ചെയ്തുവരികയാണ് ജയശ്രീ