Kozhikode
സിറാജ് ലേഖനം മോഷ്ടിച്ചു; ജനയുഗം എഡിറ്റർക്ക് സസ്പൻഷൻ
കോഴിക്കോട്: “ബിൽക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും” എന്ന ശീർഷകത്തിൽ ഈ മാസം നാലിന് സിറാജിൽ മുഹമ്മദലി കിനാലൂർ എഴുതിയ ലേഖനം മാറ്റങ്ങളൊന്നുമില്ലാതെ തന്റെ ഫോട്ടോ സഹിതം മെയ് 15ന് ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ച കോ-ഓർഡിനേറ്റിംഗ് എഡിറ്റർക്ക് സസ്‌പെൻഷൻ.
കോ-ഓർഡിനേറ്റിംഗ് എഡിറ്ററായ യു വിക്രമനെതിരെയാണ് നടപടി. അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ജനയുഗം എഡിറ്റർ രാജാജി മാത്യു അറിയിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാതലത്തിൽ മുഹമ്മദാലി കിനാലൂർ എഴുതിയ ലേഖനം വാക്കുകൾ പോലും മാറ്റാതെയാണ് യു വിക്രമന്റെ പേരിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിതാ ശകലം മാത്രം വെട്ടിമാറ്റിയായിരുന്നു പ്രസിദ്ധീകരിച്ചത്.
---- facebook comment plugin here -----