Connect with us

National

ഗോഡ്‌സെ രാജ്യ സ്‌നേഹിയായിരുന്നു, ആയിരിക്കും: പ്രഗ്യാ സിംഗ്

Published

|

Last Updated

ലക്‌നോ: മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം വിനായക ഗോഡ്‌സെ രാജ്യ സ്‌നേഹിയായിരുന്നെന്ന് ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. ഗോഡ്‌സയെ തീവ്രവാദി എന്ന വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രഗ്യാ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയെന്ന കമല്‍ ഹാസന്റെ പ്രസ്താവനക്ക് മറുപടി പറയുന്നതിനിടെയാണ് ഗോഡ്‌സയെ പ്രകീര്‍ത്തിച്ചത്.
ഗോഡ്‌സയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും പ്രഗ്യ പറഞ്ഞു.
ഗാന്ധി ഘാതകനെ രാജ്യ സ്‌നേഹിയാക്കി പ്രഗ്യാ സിംഗ് നടത്തിയ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമെന്ന
കാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രഗ്യക്ക് എതിരെ രംഗത്ത് എത്തിയേക്കും.
താന്‍ പറയുന്നത് സത്യവും ചരിത്ര വസ്തുതയുമാണെന്നും ഗോഡ്‌സയെ തീവ്രവാദി എന്ന് വിളിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്നും കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രസ്താവന ഇനിയും ആവര്‍ത്തിക്കുമെന്നും ബി ജെ പി അടക്കമുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയത്തില്‍ എത്തിയതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

 

Latest