Connect with us

Gulf

പണമിടപാട് തര്‍ക്കം; സഊദി പൗരനും ലൈംഗിക തൊഴിലാളിയായ യുവതിയും അറസ്റ്റില്‍

Published

|

Last Updated

ദുബൈ: പണമിടപാട് സംബന്ധിച്ച് തര്‍ക്കത്തിനൊടുവില്‍ കാറില്‍ വെച്ച് അടിപിടിയുണ്ടാക്കിയതിന് യുവാവിനെയും ലൈംഗിക തൊഴിലാളിയായ യുവതിയെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തന്റെ പണവും മൊബൈല്‍ ഫോണും യുവാവ് മോഷ്ടിച്ചുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. 25കാരനായ സഊദി പൗരനും 21 വയസുള്ള മൊറോക്കന്‍ യുവതിയുമാണ് അറസ്റ്റിലായത്.

ബര്‍ദുബൈ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാറില്‍ വെച്ച് യുവാവ് തന്നെ മര്‍ദിക്കുകയും തന്റെ ഫോണും പണവും പിടിച്ചുവാങ്ങുകയും ചെയ്തതായി യുവതി ആരോപിച്ചു. ലൈംഗിക തൊഴിലിലേര്‍പ്പെട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് യുവാവിനെ അറിയില്ലെന്നും തന്റെ അനുവാദമില്ലാതെ തനിക്കൊപ്പം ഇയാള്‍ കാറില്‍ കയറുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് ആദ്യം പറഞ്ഞത്. കാറില്‍വെച്ച് തന്നെ കടന്നുപിടിച്ച ശേഷം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഡ്രൈവറോട് ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. എന്നാല്‍ ഇരുവരും നേരത്തെ തന്നെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് മനസിലായി.