Connect with us

National

ബാലക്കോട്ട് ആക്രമണത്തില്‍ പാക്ക് പൗരന്‍മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

Published

|

Last Updated

അഹമ്മദാബാദ്: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ പൗരന്‍മാരോ പാക്ക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്. ഇക്കാര്യം രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇന്ത്യക്കായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പാക്ക് പൗരന്‍മാരേയോ പാക്ക് സൈനികരേയോ ഉപദ്രവിക്കരുതെന്ന് വ്യോമസേനക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജയ്‌ശെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യം വെച്ചത്. ഒരു പാക്ക് പൗരനേയോ സൈനികനേയോ ഉപദ്രവിക്കാതെ വ്യോമസേന ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫിബ്രവരി 26നാണ് വ്യോമസേന ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്.

Latest