Connect with us

Kerala

ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടവര്‍ ഇസ്‌ലാമാണോ എന്നറിയാന്‍ വസ്ത്രം മാറ്റി നോക്കണം: ശ്രീധരന്‍പിള്ള

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വര്‍ഗീയ വിഷം ചീറ്റി ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. ബാലാക്കോട്ട് ഭീകര ക്യാമ്പില്‍ അക്രമിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ മതവും എണ്ണവും സീതറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനുമെല്ലാം ചോദിക്കുകയാണ്. ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ. വസത്രം മാറ്റി നോക്കിയാല്‍ അതറിയാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിലെ പിള്ളയുടെ വിവാദ പരാമര്‍ശം.

പിള്ളയുടെ പ്രസംഗത്തിനെതിരെ എല്‍ ഡി എഫും യു ഡി എഫും രംഗത്തെത്തി. തിരഞ്ഞെടുപ്പ് വേളയില്‍ വിഷം തുപ്പുന്ന വര്‍ഗീയത മോദി മുതല്‍ പിള്ളിവരെ ആവര്‍ത്തിക്കുകയാണെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം പറഞ്ഞു. കേരളത്തെ വര്‍ഗീയമായി വിഭജിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹ പറഞ്ഞു. വര്‍ഗീയ വളര്‍ത്തി വോട്ട് നേടാനുള്ള ബി ജെ പിയുടെ ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.