Connect with us

National

അപകീര്‍ത്തിക്കേസില്‍ രാഹുലിനും യെച്ചൂരിക്കും കോടതിയുടെ സമന്‍സ്; ഏപ്രില്‍ 30ന് മുമ്പ് ഹാജരാകണം

Published

|

Last Updated

മുംബൈ: ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിെര പ്രസ്താവന നടത്തിയെന്നാരോപിച്ച് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും താനെ സെഷന്‍സ് കോടതി സമന്‍സ് അയച്ചു. ഇരുവരും ഏപ്രില്‍ 30ന് മുമ്പ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചമ്പനേക്കര്‍ എന്നയാളാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. ഒരു രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ആദിത്യ ആര്‍ മിശ്ര എന്ന അഭിഭാഷകന്‍ മുഖേനയാണ് ഇയാള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഗൗരി ലങ്കേഷ് വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരു നേതാക്കളും അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ഇയാളുടെ ആരോപണം. ഇരുവരും ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും അതിനാണ് താന്‍ പരാതി നല്‍കിയതെന്നും വിവേക് വ്യക്തമാക്കി.

Latest