Connect with us

International

ലൈംഗിക പീഡന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ; എല്ലാം നടന്നത് സമ്മതത്തോടെയെന്ന്

Published

|

Last Updated

ടുറിന്‍: യുവതിയുടെ ലൈംഗിക പീഡനാരോപണം നിഷേധിച്ച് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. 2009ല്‍ ലാസ് വെഗാസില്‍വെച്ച് താരം അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് ഒരു ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ മാധ്യമത്തിനെതിരെ നോട്ടീസയച്ചു.

ലാസ് വെഗാസിലെ മുറിയില്‍വെച്ച് താരം തന്നെ പീഡിപ്പിച്ചുവെന്നാണ് കാതറിന്‍ മയോര്‍ഗയെന്ന 34കാരിയുടെ പരാതി. സംഭവം പുറത്തു പറയാതിരിക്കാന്‍ തനിക്ക് മൂന്ന് കോടിയോളം രൂപ തന്നുവെന്നും ഇവര്‍ ആരോപിച്ചു. അതേ സമയം യുവതിയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണത്തോട് അഭിഭാഷകന്‍ പ്രതികരിച്ചില്ല. ക്രിസ്റ്റ്യാനോയുടേയും മയോര്‍ഗയുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്നും ജര്‍മന്‍ മാധ്യമത്തിന്‍രെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.