Connect with us

Kerala

കുമ്പസാര രഹസ്യം മറയാക്കി പീഡനം; മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ജോണ്‍സണ്‍ വി. മാത്യുവിനെ റിമാന്‍ഡ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കോഴഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.  സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസാണ് ഫാ. ജോണ്‍സണിന് എതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇന്നലെ, കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു കൊല്ലം ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെല്ലാവരും. 1999 നവംബര്‍ മുതല്‍ വിവാഹിതയാകുന്ന 2002 വരെ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ് പീഡിപ്പിച്ചിരുന്നു. പിന്നീട് 2005 വരെ ബന്ധമുണ്ടായില്ല. വഴങ്ങിയില്ലെങ്കില്‍ പഴയ കഥകള്‍ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി 2006 മുതല്‍ 2017 വരെ വീണ്ടും പീഡിപ്പിച്ചു. ഈ വിവരം കുമ്പസാരത്തിനിടെ യുവതി ഫാദര്‍ ജോബിനോട് പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബ് യുവതിയെ പീഡിപ്പിച്ചത്. ജോബ് യുവതിയോട് ഫോണില്‍ അശ്ലീലം പറയുന്നതും പതിവായിരുന്നു. 2012 വരെ പീഡനം തുടരുകയായിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നാല് പേര്‍ക്കെതിരെ മാത്രമാണ് യുവതി മൊഴി നല്‍കിയത്.

---- facebook comment plugin here -----

Latest