Connect with us

Kerala

കുമ്പസാരത്തിന്റെ പേരില്‍ ലൈംഗിക പീഡനം: വൈദികരില്‍ രണ്ട് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

Published

|

Last Updated

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത ഓര്‍ത്തഡോക്‌സ് വൈദികരില്‍ രണ്ട് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്,ഫാ.ജോബ് മാത്യു എന്നിവരാണ്കോടതിയെ സമീപിച്ചത്. ഇവരുള്‍പ്പെടെ
നാല് വൈദികര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

അതിനിടെ, കേസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദീകര്‍ക്കെതിരെ കേസെടുത്തത്. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു, ഫാ. ജോബ് മാത്യു എന്നിവരാണ് മറ്റ് പ്രതികള്‍.

ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പരാതിയില്‍ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

വീടുകളിലും ആഡംബര ഹോട്ടലുകളിലും വെച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്‌സ് കെ.ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബില്‍ നല്‍കാന്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഏഴരപവന്‍ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്‍ ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്.