Connect with us

International

മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം

Published

|

Last Updated

ജോർജ് ബുഷിന് എതിരെ ആരോപണം ഉന്നയിച്ച സ്ത്രീ. ചിത്രത്തിൽ ഇടത്ത് നിന്ന് രണ്ടാമത്. (ചിത്രം: ബിബിസി)

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം. ജോര്‍ജ് ബുഷ് ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ പിടിച്ചുവെന്ന പരാതിയുമായി ഉദ്യോഗസ്ഥ രംഗത്ത് വന്നു. ബുഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വരുന്ന എട്ടാമത്തെ സ്ത്രീയാണ് ഇത്.

2004ലാണ് ബുഷ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പേര് വെളിപ്പെടുത്താത്ത സ്ത്രീ ബിബിസി ചാനലിനോട് പറഞ്ഞു. ബുഷും സ്പാനിഷ് പ്രതിരോധ മന്ത്രി ജോസ് ബോണോ മാര്‍ട്ടിന്‍സും തമ്മിലുള്ള ഒരു ചര്‍ച്ചക്കിടെയാണ് തനിക്കെതിരെ അപമാനശ്രമം ഉണ്ടായതെന്ന് യുവതി വ്യക്തമാക്കി. ചര്‍ച്ച കഴിഞ്ഞ് ഫോട്ടോ സെഷന് നില്‍ക്കുമ്പോഴാമണ് അപമാനകരമായ സംഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഇതാദ്യമായാണ് സ്ത്രീ തുറന്നുപറയുന്നത്. ബുഷിന്റെ ദ്വിഭാഷികളില്‍ പെട്ട ആളായിരുന്നു സ്ത്രീ.

2003ല്‍ ബുഷ് അപമര്യദയായി പെരുമാറിയെന്ന പരാതിയുമായി റോസ്‌ലിന്‍ കൊറിഗ്ഗണ്‍ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. അന്ന് അവര്‍ക്ക് 16 വയസ്സായിരുന്നു പ്രായം. 1992ല്‍ സമാനമായ അനുഭവം ഉണ്ടായതായി 55 വയസ്സുകാരിയായ മറ്റൊരു സ്ത്രീയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.