Connect with us

National

രാജസ്ഥാനില്‍ പശുവിനെ കടത്തിയയാളെ ഗോസംരക്ഷണ സേന പ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്നു

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിനെ കൊണ്ടുപോകുകയായിരുന്ന മുസ്ലിം യുവാവിനെ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സേന പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നു. ശേഷം മൃതദേഹം അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ റെയില്‍വേ ട്രാക്കില്‍ തള്ളി. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. ഉമര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് താഹിര്‍ഖാനെയും സംഘം മര്‍ദിച്ച് അവശനാക്കി. താഹിര്‍ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അല്‍വാറില്‍ നിന്ന് ഭാരത്പൂരിലെ ഖട്മിക ഗ്രാമത്തിലേക്ക് പിക്കപ്പ് വാനില്‍ പശുവിനെ കൊണ്ടുപോകുന്നതിനിടെയാണ് ഉമര്‍ഖാനും താഹിര്‍ഖാനും നേരെ ആക്രമണമുണ്ടായത്. നാല് പശുക്കളാണ് പിക്കപ്പില്‍ ഉണ്ടായിരുന്നത്. സംഭവം കണ്ട് ഗോ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയും വെടിവെക്കുകയും ചെയ്തു.

കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.