National
കാശ്മീരില്‍ ഏറ്റുമുട്ടല്‍; കൊടും ഭീകരന്‍ അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊടും ഭീകരരുടെ പട്ടികയിലുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ ബാഷിര്‍ ലഷ്‌കരിയും അസദ് മാലിക്കുമാണ് കൊല്ലപ്പെട്ടത്. എപ്ലസ് പ്ലസ് കാറ്റഗറിയിലുള്ള ഭീകരനായ ബാഷിറിന്റെ തലക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടമായി.
കാശ്മീരില്‍ അനന്ത്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുകയായിരുന്നു. സേന എത്തിയതോടെ പ്രദേശവാസികളില്‍ ചിലരെ മനുഷ്യകവചമായി ഉപയോഗിക്കാനും ഭീകരര്‍ ശ്രമിച്ചിരുന്നു. ഇതിൻെറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Shocking visuals of how locals come to rescue Lashkar terrorist Bashir Lashkari in an #Anantnag village of #Kashmir amidst heavy encounter. pic.twitter.com/NABYeKiWnq
— Aditya Raj Kaul (@AdityaRajKaul) July 1, 2017