Connect with us

National

കശ്മീരില്‍ ലശ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കര്‍ ഇ ത്വയ്യിബ കമാന്‍ഡര്‍ ജുനൈദ് മാട്ടുവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ജുനൈദ് മാട്ടുവിന്റെയും രണ്ട് കൂട്ടാളികളുടെയും മൃതദേഹങ്ങള്‍ സൈന്യം കണ്ടെത്തി.

വെള്ളിയാഴ്ച ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണുണ്ടായത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്ക് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്ഒജി), സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

മൃതദേഹങ്ങള്‍ക്കൊപ്പം എകെ 47 തോക്കുകള്‍ അടക്കം നിരവധി ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. മേഖലയില്‍ സുരക്ഷ സേനക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജുനൈദ് ആയിരുന്നു.