Connect with us

Eranakulam

പ്രതിഷേധം: കൊച്ചി മെട്രോ കെഎസ്‌യു 'ഉദ്ഘാടനം' ചെയ്തു

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവരെ ഉള്‍പ്പെടുത്താത്ത പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയില്‍ കെഎസ്‌യു പ്രതിഷേധിച്ചു. കൊച്ചി മെട്രോയുടെ പ്രതീകാത്മക ഉദ്ഘാടനം നടത്തിയായിരുന്നു കെഎസ് യു പ്രവര്‍ത്തരുടെ പ്രതിഷേധം.

ഇവരെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി വലിയ വിവാദമായിരുന്നു.സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 13 പേരുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇത് ഏഴായി വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിന് അമര്‍ഷമുണ്ട്. എന്നാല്‍, ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നുമാണ് പാര്‍ട്ടി നിലപാട്.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം. രാവിലെ 10.30ന് പാരാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് മെട്രോയില്‍ പത്തടിപ്പാലം വരെയും തിരച്ച് പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്.

Latest