Connect with us

Kerala

ചികിത്സ കിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചു; മൃതദേഹം മറവു ചെയ്യാന്‍ സ്ഥലമില്ല

Published

|

Last Updated

കൊല്ലം: അച്ചന്‍കോവിലില്‍ 10 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. രാജു-രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് മരിച്ചത്. പനിബാധിച്ച പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. കോന്നി അരിവാപുരയം ഉള്‍ക്കാട്ടിലാണ് സംഭവം.

രാധികയുടെ മൃതദേഹം മറവ് ചെയ്യാന്‍ സ്ഥലമില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഇതുവരെ സ്‌കൂളിലും ചേര്‍ത്തിട്ടില്ല. 16 ആദിവാസി കുടുംബങ്ങളാണ് അരിവാപുരയത്തെ ഉള്‍ക്കാട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ല.

Latest