Connect with us

Kozhikode

കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

Published

|

Last Updated

കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് മര്‍കസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് പഠന സംഘത്തിന്റെ ഉപഹാരം സമര്‍പ്പിക്കുന്നു. എസ്.എസ്.എ ഖാദര്‍ ഹാജി സമീപം.

കര്‍ണാടകയില്‍ പുതിയ പദ്ധതികള്‍;

കോഴിക്കോട്: മര്‍കസ് സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം.ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖൈക ആന്‍ഡ് മര്‍കിന്‍സ് സ്ഥാപകന്‍ എസ്.എസ്.എ ഖാദര്‍ ഹാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിനാണ് മര്‍കസില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കിയത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള മഹല്ല് പ്രതിനിധികള്‍, പൗര പ്രമുഖര്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവരടക്കം അന്‍പത് പേരടങ്ങുന്ന പഠന സംഘം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മാതൃക നേരില്‍ കണ്ട് പഠിക്കാനാണ് മര്‍കസിലെത്തിയത്.
സ്വീകരണ സമ്മേളനം മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ജനാബ് അന്‍വര്‍ ഷരീഫ്, എസ്.എസ്.എ ഖാദര്‍ ഹാജി പ്രസംഗിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സ്വീകരണ വേദിയില്‍ നടന്നു. നിലവില്‍ കര്‍ണാടകയുടെ വിവിധ വിദ്യാഭ്യാസ ജീവകാരുണ്യ സംരംഭങ്ങള്‍ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മര്‍കസ് മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുമെന്ന് കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് എ.ജി.എം ഉനൈസ് മുഹമ്മദ് നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest