Connect with us

International

കല്ലെറിഞ്ഞ ഫലസ്തീനിയെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Published

|

Last Updated

ബെത്‌ലഹേം: ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ഫലസ്തീനിലെ ബത്‌ലഹേമിനടുത്തുള്ള ദീശെ അഭയാര്‍ഥി ക്യാമ്പിന് സമീപത്താണ് സംഭവം. അര്‍ധ രാത്രിയാണ് ആക്രമണം നടന്നതെന്ന് ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.ജിഹാദ് അല്‍ ജഫ്രി എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിക്ക് ഉറച്ച പിന്തുണ നല്‍കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ജിഹാദ് അല്‍ ജിഫ്രിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ വളരെ നിസ്സാരമായാണ് ഇസ്‌റാഈല്‍ വീക്ഷിക്കുന്നത്. തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതുമൂലമാണ് ഫലസ്തീനിയെ വെടിവെച്ചു കൊലപ്പെടുത്തേണ്ടിവന്നത.് അവര്‍ പറഞ്ഞു. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റതായും അവര്‍ പറയുന്നു. ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.