Connect with us

International

ജോര്‍ദാന്‍ ബന്ദിയെ രക്ഷപ്പെടുത്താന്‍ ഇസില്‍ പ്രഖ്യാപിച്ചിരുന്ന സമയപരിധി അവസാനിച്ചു

Published

|

Last Updated

ബെയ്‌റൂത്ത്: ജോര്‍ദാന്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇസില്‍ പ്രഖ്യാപിച്ചിരുന്ന സമയ പരിധി ഇന്നലെ സൂര്യാസ്തമയത്തോടെ അവസാനിച്ചു. അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീയെ മോചിപ്പിക്കുന്നതിന് പകരമായി പൈലറ്റിനെ വിട്ടുതരുമെന്നായിരുന്നു ഇസില്‍ വാഗ്ദാനം. ഇസില്‍ ബന്ദിയാക്കിയ ജപ്പാന്‍ സ്വദേശി കെന്‍ജി ഗോട്ടോയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് പുതിയ അന്ത്യശാസനം പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സാജിദ അല്‍ റിശാവി എന്ന സ്ത്രീയെ മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ ജോര്‍ദാന്‍ പൈലറ്റിനെ കൊലപ്പെടുത്തുമെന്നുമാണ് സന്ദേശത്തിലുള്ളത്.