Connect with us

Gulf

മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം

Published

|

Last Updated

റാസല്‍ഖൈമ: മകളെ ലൈംഗികമായി പീഡിപ്പിച്ച ഏഷ്യക്കാരനായ പിതാവിന് ജീവപര്യന്തം തടവ്. 20 കാരിയായ മകളെ രണ്ട് തവണ ബലാത്സംഗത്തിന് വിധേയനാക്കിയ 48കാരനെതിരെയാണ് റാസല്‍ഖൈമ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

യുവതിക്ക് വിവാഹാലോചനകള്‍ വന്ന ശേഷമായിരുന്നു പിതാവിന്റെ പീഡനം. പ്രതി നടത്തിയിരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നും കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മെയ് മാസത്തില്‍ പിതാവില്‍ നിന്നും ലൈംഗിക പീഡനം ഏറ്റതായി യുവതി പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മാതൃരാജ്യത്ത് പോയ സമയത്തായിരുന്നു ആദ്യമായി പിതാവ് ബലാത്സംഗം ചെയ്തതെന്നും ഇതിന്റെ തലേദിവസം ദിവസം ഒരു കല്യാണ ആലോചന വന്നിരുന്നെങ്കിലും യോജിച്ചതല്ലെന്നു പറഞ്ഞ് പിതാവ് ഒഴിവാക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് വേറെ ഒരാള്‍ യുവതിയെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധിക നാള്‍ നീണ്ടില്ല. ഇതിനു ശേഷം പിതാവ് യുവതിയെ റാസല്‍ഖൈമയിലേക്ക് കൊണ്ടുവരികയായിരുന്നു.
റാസല്‍ഖൈമയില്‍ പിതാവിനൊപ്പം താമസിക്കവെ വീണ്ടും ഒരാള്‍ യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ട് എത്തിയെങ്കിലും ഈ അന്വേഷണവും പിതാവ് ഒഴിവാക്കി. പിന്നീടായിരുന്നു രണ്ടാമതും യുവതിയെ ബലാത്സംഗം ചെയ്തത്.
കടുത്ത പ്രമേഹ രോഗിയായതിനാല്‍ സംഭവിച്ചതെന്തെന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ലെന്നായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിയായ പിതാവ് പ്രതികരിച്ചത്.

 

Latest