Connect with us

Kerala

എസ്.എസ്.എല്‍.സി: 94.17 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുനര്‍ മൂല്യ നിര്‍ണയത്തിന് ഈ മാസം 26 മുതല്‍ 30 വരെ അപേക്ഷിക്കാം. 4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു വിജയം.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.53 ശതമാനം പേര്‍ ഇപ്രാവശ്യം വിജയിച്ചു.10073 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത്(1413) പേര്‍.ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലും(97.74%) കുറവ് പാലക്കാട് ജില്ലയുമാണ് (87.99%). സര്‍ട്ടിഫിക്കറ്റുകള്‍ മെയ്് 15 ഓടെ അതാത് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തും. 861 സ്‌കൂളുകള്‍ 100ശതമാനം വിജയം നേടി.ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം കുറഞ്ഞു. 74.06 ശതമാനം പേരാണ് വിജയിച്ചത്. ഗള്‍ഫില്‍ 424 പേര്‍ പരീക്ഷയെഴുതി 419 പേര്‍ വിജയിച്ചു.സേ പരീക്ഷ എഴുതുന്നവര്‍ ഈ മാസം 30 ന് മുമ്പായി അതാത് പരീക്ഷാ കേന്ദ്രത്തില്‍ അപേക്ഷിക്കണം.സേ പരീക്ഷാ മെയ് 13 മുതല്‍ 18 വരെ നടക്കും. പരീക്ഷാ ഫലം മെയ് 30 ന് പ്രഖ്യാപിക്കും. വിവിധ കലാ-കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് 44,016 പേര്‍ നേടി.ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.