Connect with us

miss kerala accident death

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം; ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും

ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായ വാക്ക്തര്‍ക്കം സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍

Published

|

Last Updated

കൊച്ചി | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമുള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കേസില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി യലാറ്റിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് പാലാരിവട്ടം സ്റ്റേഷനിലാണ് ചോദ്യം ചെയ്യുക. ഡി ജി പി ഇടപ്പെട്ടതിന്റെ അടിസ്ഥാനത്താലാണ് റോയിയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡി ജി പി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡി ജി പിയുടെ ഇടപെടല്‍.
ഹോട്ടലിലെ ഡി വി ആര്‍ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിലായിരുന്ന ടെക്‌നീഷ്യനെ റോയ് വിളിച്ചത് വാട്‌സ് അപ് കോളില്‍ ആണെന്നും കണ്ടെത്തി. അതേസമയം ദൃശ്യങ്ങള്‍ മാറ്റിയെങ്കിലും എന്‍ വി ആറിന്റെ കാര്യം വിട്ടു പോയി. പോലീസിന് ലഭിച്ചത് എന്‍ വി ആറിലെ ദ്യശ്യങ്ങള്‍ മാത്രമാണ്.

യുവതികളുമായി തര്‍ക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്. തര്‍ക്കം നടക്കുമ്പോള്‍ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പോലീസിന് ലഭിച്ചു. കുണ്ടന്നൂരില്‍ വെച്ച് ഷൈജുവാമായുള്ള തര്‍ക്കത്തിന് ശേഷമാണ് ഓവര്‍ സ്പീഡില്‍ ചേസിംഗ് നടക്കുന്നതെന്ന ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുള്‍ റഹ്‌മാന് കോടതി ഇന്നലെ ജാമ്യം നല്‍കിയിരുന്നു. വൈകിട്ട് ജുഡീഷ്യല്‍’ കസ്റ്റഡിയില്‍ കാക്കനാട്ടെ ബോഴ്സ്റ്റല്‍ ജയിലേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാല്‍ ഇന്നലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുള്‍ റഹ്‌മാന് പുറത്തിറങ്ങാനാവും.

 

 

 

Latest