Connect with us

Kerala

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നെ പരാതിയുമായി യുവതി

യുവതിയെ അനുനയിപ്പിച്ച് ഭര്‍തൃവീട്ടില്‍ നിന്നും പറഞ്ഞ അയച്ച പോലീസ് യുവതിയോട് നിയമപരമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി | സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ക്രൂരമര്‍ദനത്തിനിരയായെന്ന പരാതിയുമായി യുവതി. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശിയുടെ ഭാര്യ ഷഹാന ബാനുവാണ് പരാതിയുമായി വന്നത്. ഒന്നരവര്‍ഷമായി ഭര്‍ത്താവില്‍ നിന്നും ഷഹാന മാറി താമസിച്ചുവരികയായിരുന്നു.

ഇതിനിടയില്‍ ഭര്‍ത്താവ് വിവാഹമോചനനടപടികള്‍ സ്വന്തം ഇഷ്ടപ്രകാരം ആരംഭിക്കുകയും വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകും മുന്നെ വീണ്ടും വിവാഹിതനാവുകയും ചെയ്തുവെന്നാണ് പരാതി. മകള്‍ക്കും തനിക്കും ജീവനാംശമോ നഷ്ടപരിഹാരമോ നല്‍കാതെയാണ്‌ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതെന്നും 37 പവനും മൂന്നു ലക്ഷത്തോളം രൂപയും സ്ത്രീധനമായി നല്‍കിയിട്ടും ഭര്‍തൃ വീട്ടുകാരില്‍ നിന്നും താന്‍ കൊടിയ പീഡനം നേരിട്ടെന്നും പറഞ്ഞ് ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ മകളുമായെത്തി യുവതി ബഹളംവെക്കുകായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. നിലവില്‍ മര്‍ദനത്തിനിരയായെന്ന് ആരോപിച്ച് യുവതിയും പതിനൊന്നു വയസ്സുള്ള കുട്ടിയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

യുവതിയുടെ പിതാവിന്റെ മരണ ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദനം തുടങ്ങിയെന്നാണ് യുവതി ആരോപിക്കുന്നത്. പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെയും ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് ഷഹാന പറയുന്നത്.

അതേസമയം യുവതിയെ അനുനയിപ്പിച്ച് ഭര്‍തൃവീട്ടില്‍ നിന്നും പറഞ്ഞ അയച്ച പോലീസ് യുവതിയോട് നിയമപരമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.