Connect with us

International

ഭൂമി അതിന്റെ ആറാമത്തെ കൂട്ട വംശനാശത്തിന്റെ നടുവിലാണെന്ന് പഠനം

പല ജീവിവര്‍ഗങ്ങളുടെയും കുറവോ അവയുടെ പൂര്‍ണ്ണമായ വംശനാശമോ ഒരു കൂട്ട വംശനാശത്തിന്റെ അടയാളമാണെന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭൂമി അതിന്റെ ആറാമത്തെ കൂട്ട വംശനാശത്തിന്റെ നടുവിലാണെന്ന് പഠനം. ഇത്തവണ മനുഷ്യരുടെ കൈകളാല്‍ സംഭവിച്ചതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പ് പ്രകൃതിദത്തമായ കാലാവസ്ഥാ വ്യതിയാനങ്ങളോ ഛിന്നഗ്രഹങ്ങളുടെ ആഘാതമോ, പ്രകൃതി പ്രതിഭാസങ്ങള്‍ മൂലമോ അഞ്ച് കൂട്ട വംശനാശ സംഭവങ്ങള്‍ ഭൂമിക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആറാമത്തേത് അങ്ങനെയല്ല. ഇത് വളരെ സ്വാഭാവികമല്ലാതെയുള്ളതാണെന്ന് ബയോളജിക്കല്‍ റിവ്യൂസ് എന്ന പീര്‍-റിവ്യൂഡ് അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഇതൊരു പുതിയ പ്രതിഭാസമല്ല. പകരം, കുറഞ്ഞത് 1500 സിഇ മുതല്‍ ഇത് നടക്കുന്നുണ്ട്. ഭൂമി ഒരുകാലത്ത് അറിയപ്പെടുന്ന രണ്ട് ദശലക്ഷം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. എന്നാല്‍, പഠനമനുസരിച്ച്, 1500 മുതല്‍, ഈ ഇനങ്ങളില്‍ 7.5ശതമാനം-13ശതമാനം വരെ നഷ്ടപ്പെട്ടിരിക്കാം. ഇത് 150,000 മുതല്‍ 260,000 വരെ വ്യത്യസ്ത ഇനങ്ങളാണ്. പല ജീവിവര്‍ഗങ്ങളുടെയും കുറവോ അവയുടെ പൂര്‍ണ്ണമായ വംശനാശമോ ഒരു കൂട്ട വംശനാശത്തിന്റെ അടയാളമാണെന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നു.

ശതകോടീശ്വരനായ സംരംഭകനായ എലോണ്‍ മസ്‌കിന്റെ അഭിപ്രായത്തില്‍, മനുഷ്യരുടെ കൈകളാല്‍ വന്‍തോതിലുള്ള വംശനാശം സംഭവിച്ചാലും, ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിക്കാന്‍ 100 ശതമാനം സാധ്യതയുണ്ട്. മനുഷ്യര്‍ കാരണമായിരിക്കുന്നതിനുപകരം, സൂര്യന്റെ വികാസം ഉള്‍പ്പെടെയുള്ളവ ഒരു കാരണമായേക്കാം. എന്നാല്‍ മനുഷ്യരാശി നക്ഷത്രങ്ങളിലുടനീളം വ്യാപിക്കുകയും ഒരു ബഹുഗ്രഹ നാഗരികതയായി മാറുകയും ചെയ്താല്‍ ഇതും ഒഴിവാക്കാനാകുമെന്നാണ് മസ്‌കിന്റെ വാദം.