Connect with us

National

കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്ക് സ്റ്റേ; മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപിയായി തുടരാം

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി |  വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.ഇതോടെ മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപിയായി തുടരാനുള്ള വഴിയൊരുങ്ങി. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചക്ക് ശേഷം വാദം കേള്‍ക്കും.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.

 

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്. മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാമെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. അതേ സമയം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടയില്‍ നിലപാടെടുത്തിരുന്നു