Connect with us

National

സ്റ്റേഡിയം ദുരന്തം; ദുഃഖം പങ്കിട്ട് വിരാട് കോലി

അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

Published

|

Last Updated

ബെംഗളൂരു | ഐ പി എല്‍ കിരീടം നേടിയ ടീമിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍ സി ബിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവന്‍ നഷ്ടമായതില്‍ അതിയായ ദുഖമുണ്ടെന്നും ആര്‍ സി ബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകട വിവരം അറിഞ്ഞപ്പോള്‍തന്നെ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കിയെന്നും ആര്‍ സി ബി വിശദീകരിച്ചു.

സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകര്‍ മരിച്ചിട്ടും അകത്ത് വിജയം ആഘോഷിച്ച വിരാട് കോലിയുടെയും സംഘത്തിന്റെയും നപടിയാണ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആരാധകരുടെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ആര്‍സിബി ട്രോഫി പരേഡ് റദ്ദാക്കി. എന്നാല്‍ സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ആഘോഷപരിപാടിയുമായി ടീം മുന്നോട്ടുപോയി.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. ആഘോഷ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മിക്കവയും പിന്‍വലിച്ചു. വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. മരിച്ച എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14 കാരി ദിവ്യാംശി അടക്കം മരിച്ചവരില്‍ അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടും. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest