Connect with us

Kerala

ജനങ്ങളില്‍ നിന്നും വരുമാനത്തിന് അനുസരിച്ച് ഫീസ് ഈടാക്കണം, പുനരുജ്ജീവിപ്പിക്കാനാകാത്ത പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട; സിപിഎം നവകേരള രേഖ അവതരിപ്പിച്ച് പിണറായി

അണക്കെട്ടുകളില്‍ നിന്ന് മണല്‍ ഖനനം ചെയ്യാനുള്ള സാധ്യതയും പരിഗണിക്കണം

Published

|

Last Updated

കൊല്ലം  | എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള രേഖയിലാണ് ഈ നിര്‍ദേശമുള്ളത്.സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനര്‍ വിചിന്തനം നടത്തണം. ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നയരേഖ നിര്‍ദേശിക്കുന്നു.

ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം. വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണമെന്നും നയരേഖയില്‍ പറയുന്നു

വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണം.പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കണം. ഇവ സ്വകാര്യ-പൊതു-പങ്കാളിത്തത്തില്‍ (പിപിപി) സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധ്യത പ്രയോജനപ്പെടുത്തണം. ഇതിനായി വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ജനങ്ങളുടെ നിക്ഷേപ ശേഖരണം വികസിപ്പിക്കാനുള്ള സാധ്യത പരിഗണിക്കണം. അണക്കെട്ടുകളില്‍ നിന്ന് മണല്‍ ഖനനം ചെയ്യാനുള്ള സാധ്യതയും പരിഗണിക്കണം- നയരേഖ നിര്‍ദേശിക്കുന്നു.

 

Latest