Connect with us

National

ഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരവാദത്തിനെതിരെയുള്ള നിലപാടുമായി എട്ടു പേരടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം 27ന് സഊദിയില്‍

ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദര്‍ശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാന നേതാക്കളെ കണ്ട് ഇന്ത്യന്‍ നിലപാട് വിശദീകരിക്കലാണ് പ്രതിനിധി സംഘത്തിന്റെ ദൗത്യം.

Published

|

Last Updated

റിയാദ്| പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം മെയ് 27ന് സഊദി അറേബ്യയിലെത്തും. അടുത്ത ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം റിയാദിലെത്തുന്നത്.

ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദര്‍ശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാന നേതാക്കളെ കണ്ട് ഇന്ത്യന്‍ നിലപാട് വിശദീകരിക്കലാണ് പ്രതിനിധി സംഘത്തിന്റെ ദൗത്യം.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശര്‍മ എം.പി (ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്‌നാം സിങ് സന്ധു എം.പി, മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗള എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്.

ഈ മാസം 23ന് ബഹ്റൈനിലാണ് സംഘം ആദ്യമത്തുന്നത്. ശേഷം 25ന് കുവൈത്തിലേക്ക് പോകും. അവിടെ നിന്നാണ് 27ന് രാത്രി സഊദിയിലെത്തുന്നത്. റിയാദില്‍ 28, 29 തീയതികളില്‍ സഊദിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകള്‍ നടത്തും. ഇത് പൂര്‍ത്തീകരിച്ച് പിറ്റേന്ന്മെയ് 30ന് സംഘം അള്‍ജീരിയയിലേക്ക് പോകും.

 

 

 

Latest