Connect with us

National

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റില്‍

പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചൂടുപയര്‍ കറി ഒഴിച്ച് പൊള്ളിച്ചിരുന്നതായും പോലീസ് പറഞ്ഞു. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലെ വാടക വീട്ടിലാണ് യുവതിയും പരസും താമസിച്ചിരുന്നതെന്നും ഒരു സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുന്നതായി പോലീസ് സ്റ്റേഷനിലേക്ക് ആരോ ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം അറിയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പോലീസ് സംഭസ്ഥലത്തെത്തി യുവതിയെ രക്ഷിച്ച്‌ എയിംസില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ ശരീരത്തില്‍ 20 ഓളം മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാലുമാസം മുമ്പാണ് പ്രതി പരാസുമായി ഫോണിലൂടെ പരിചയപ്പെടുന്നതെന്നും പിന്നീടത് സൗഹൃദത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

അതിനിടെ യുവതിയ്ക്ക് ബെംഗളുരുവില്‍ വീട്ടു ജോലി ലഭിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ ഒരു ജോലി കണ്ടെത്തി തരാമെന്ന് പ്രതി യുവതിക്ക് വാഗ്ദാനം നല്‍കി. അതുപ്രകാരം പരാസിനെ കാണാന്‍ യുവതി ഡല്‍ഹിയില്‍ എത്തുകയായിരുന്നു. പിന്നീട് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ചയോളം വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

 

 

 

Latest