Connect with us

Kerala

വിട്ടുവീഴ്ചയില്ല, ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണ്; സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വീണ്ടും എന്‍ എസ് എസ്

സ്പീക്കര്‍ക്കെതിരെ മറ്റ് ഹൈന്ദവ സംഘടനകള്‍, ആര്‍ എസ് എസ് , ബി ജെപി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ചങ്ങനാശേരി | ആരാധനമൂര്‍ത്തിയെ അവഹേളിക്കും വിധമുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടു വീഴ്ചയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്പീക്കര്‍ക്കെതിരെ മറ്റ് ഹൈന്ദവ സംഘടനകള്‍, ആര്‍ എസ് എസ് , ബി ജെപി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാക്ഷേത്ര ദര്‍ശനത്തിന് എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

ഭഗവാന്മാരുടെ ആയിക്കോട്ടെ മനുഷ്യരുടെ ആയിക്കോട്ടെ ഏതു സംരംഭം തുടങ്ങിയാലും അതിനു പ്രാരംഭം കുറിക്കുന്ന ഒരു മഹാ വിശ്വാസമാണിത്. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന, അസംബ്ലിയുടെ സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ അതിനെതിരെ പ്രതികരിച്ചത് നാം ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടുമാണ്. അത് ഞങ്ങടെ ചങ്കിന് തറച്ചിരിക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മാര്‍ഗമില്ല. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദവും നീചവുമായി നമ്മള്‍ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു

 

Latest