Connect with us

International

ഇതും ഞാൻ നിർത്തിക്കാം

ഇന്ത്യ- പാക് സംഘർഷം ഓർമിപ്പിച്ച് ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | ഇറാനെതിരായ ആക്രമണവുമായി യു എസിന് ഒരു ബന്ധവുമില്ലെന്ന പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്. യു എസിനെ ആക്രമിക്കാൻ ശ്രമിച്ചാൽ അമേരിക്കൻ സായുധ സേനയുടെ പൂർണശേഷിയും ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഇറാന്റെമേൽ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്തിലാണ് ട്രംപിന്റെ ഭീഷണി. ഇറാനും ഇസ്റാഈലും തമ്മിൽ എളുപ്പത്തിൽ കരാറുണ്ടാക്കാനും അതുവഴി സംഘർഷം അവസാനിപ്പിക്കാനും കഴിയും.
ഇന്ത്യയെയും പാകിസ്താനെയും കൊണ്ട് താനുണ്ടാക്കിയതു പോലൊരു കരാർ ഇവിടെയും സാധ്യമാകും. പെട്ടെന്ന് തീരുമാനമെടുക്കാനും സംഘർഷം അവസാനിപ്പിക്കാനും കഴിഞ്ഞ “രണ്ട് മികച്ച നേതാക്കളു’മായുള്ള ചർച്ചകളിൽ യുക്തി, യോജിപ്പ്, വിവേകം എന്നിവ കൊണ്ടുവരാൻ അമേരിക്ക “വ്യാപാരം’ ഉപയോഗപ്പെടുത്തി.
സെർബിയ- കൊസോവ
തന്റെ ആദ്യ ഭരണ കാലത്ത്, സെർബിയയും കൊസോവയും പതിറ്റാണ്ടുകളായി തുടർന്ന സംഘർഷം യുദ്ധമായി പൊട്ടിപ്പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. താൻ അത് അവസാനിപ്പിച്ചു. എന്നാൽ, ബൈഡൻ ചില മണ്ടൻ തീരുമാനങ്ങളിലൂടെ ആ ദീർഘകാല സാധ്യതകളെ ഇല്ലാതാക്കി. താvത് വീണ്ടും പരിഹരിക്കും.
മറ്റൊരു സംഭവം ഈജിപ്തും എത്യോപ്യയും തമ്മിലുള്ള സംഘർഷമാണ്. അതിമനോഹരമായ നൈൽ നദിയെ ബാധിക്കുന്ന വലിയ അണക്കെട്ടിനെ ചൊല്ലിയായിരുന്നു അവരുടെ പോരാട്ടം. തന്റെ ഇടപെടൽ കാരണം ഇപ്പോൾ സമാധാനമുണ്ട്. അതങ്ങനെ തന്നെ തുടരും.
അതുപോലെ, ഇസ്റാഈലിനും ഇറാനുമിടയിൽ ഉടൻ സമാധാനമുണ്ടാകും. ഇപ്പോൾ നിരവധി ഫോൺവിളികളും ചർച്ചകളും നടക്കുന്നുണ്ട്. താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഒന്നിനും ഒരിക്കലും അംഗീകാരം ലഭിക്കുന്നില്ല. എങ്കിലും ആളുകൾക്ക് മനസ്സിലാകും. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം- പോസ്റ്റിൽ ട്രംപ് പറയുന്നു.
പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തേ തന്നെ തള്ളിക്കളഞ്ഞതാണ്. ഇന്ത്യ- പാക് വെടിനിർത്തൽ ധാരണ ഇരു രാജ്യങ്ങളിലെയും സൈനിക ഓപറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് യാഥാർഥ്യമായതെന്നും വ്യാപാരം ഇതിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും ഇന്ത്യ വിശദീകരിച്ചിരുന്നു.
ഇന്നലെ ഒമാനിൽ നടക്കാനിരുന്ന യു എസ്- ഇറാൻ ആണവ ചർച്ച റദ്ദാക്കിയിരുന്നു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതിനെ തുടർന്നായിരുന്നു നടപടി.

---- facebook comment plugin here -----

Latest