Connect with us

Kerala

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; ഉടമകളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

Published

|

Last Updated

തൃശൂര്‍| ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഉടമകളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപനെയും ഭാര്യ ശ്രീനയെയും കേസില്‍ പ്രതിചേര്‍ത്തു. ക്രിപ്‌റ്റോ കറന്‍സിയിലൂടെ ഇവര്‍ 482 കോടി രൂപ സമാഹരിച്ചിരുന്നു.

മണി ചെയിന്‍ തട്ടിപ്പ് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 1630 കോടിയുടെ തട്ടിപ്പാണ് ഹൈറിച്ച് കമ്പനിയുടേതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ്.

ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന പരാമര്‍ശമുണ്ട്. നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തില്‍ 78 ശാഖകളും ഇന്ത്യയില്‍ 680 ശാഖകളും ഉണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

---- facebook comment plugin here -----

Latest