Connect with us

Kerala

നിലമ്പൂരില്‍ സി പി എം-ബി ജെ പി ബാന്ധവം; അന്‍വറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത് തെറ്റ്: വി ഡി സതീശന്‍

പി വി അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ മുമ്പില്‍ യു ഡി എഫ് വാതിലടച്ചതാണ്.

Published

|

Last Updated

തിരുവനന്തപുരം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ സി പി എം-ബി ജെ പി ബാന്ധവം ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിലമ്പൂരില്‍ യു ഡി എഫ് നടത്തുന്നത് രാഷ്ട്രീയ പോരാട്ടമാണ്. ദേശീയപാത തകര്‍ച്ചയില്‍ സംസ്ഥാനത്തിന് പരാതിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായിപ്പോയെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ പോകാന്‍ പാടില്ലായിരുന്നു. അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ജൂനിയര്‍ എം എല്‍ എയെയാണോ അനുനയത്തിനായി നിയോഗിക്കുകയെന്നും സതീശന്‍ ചോദിച്ചു.

നേതൃത്വത്തിന്റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി വി അന്‍വറിന്റെ മുമ്പില്‍ യു ഡി എഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുല്‍ എനിക്ക് അനിയനെ പോലെയാണ്. അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍, സംഘടനാപരമായി വിശദീകരണം ചോദിക്കാന്‍ താനാളല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.